Saturday, October 3, 2009

ത്യാഗം



മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഖേഡി, ബല്‍വാഡി എന്നീ ഗ്രാമങ്ങളില്‍ നിന്നും ഇന്തോറിലെത്തിയതായിരുന്നു കേകിബായിയും കൂട്ടുകാരും. കൂട്ടുകാര്‍ എന്ന് പറയുന്നതിനെക്കാളേറെ നാട്ടുകാര്‍ എന്ന് പറയുന്നതാണ് ശരി.അവര്‍ തികഞ്ഞ ഗ്രാമീണരാണ്. തലേന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് അവര്‍ ഇന്തോറിലെത്തിയത്.

ദിവസങ്ങളുടെ അഴുക്ക് പുരണ്ട വസ്ത്രങ്ങളും ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണവുമായി എത്തിയ അവര്‍ എല്ലാം നഷ്ടമായവരാണ്. വര്‍ഷങ്ങളായി തങ്ങള്‍ അധ്വാനിച്ച് പോന്ന മണ്ണ് പോലും അപഹരിക്കപ്പെട്ടവര്‍. അവസാനനിമിഷം വരെ അവര്‍ ചെറുത്തുനിന്നു. എന്നാല്‍ അധികാരത്തിന്റെ ശക്തിക്ക് മുന്നില്‍ പരാജയപ്പെടുകയല്ലാതെ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നില്ല. ആ പരാജയം അതിക്രൂരമായിരുന്നുതാനും.

കേകിബായി മാത്രമായിരുന്നില്ല അവിടെ മക്കളെ കാണാതായി വിലപിക്കുന്ന അമ്മ. തങ്ങളുടെ വീട്ടിലെ പുരുഷന്മാരോ കുട്ടികളോ എവിടെയാണെന്ന് പോലും അറിയാന്‍ കഴിയാത്ത നിരവധിപേരുടെ സംഗമസ്ഥാനമായിരുന്നു ആ സമരപ്പന്തല്‍.

അവരുടെ ഗ്രാമം എന്ന് പറയാന്‍ ഒരു നാട് രണ്ട് ദിവസം മുമ്പുവരെയേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ക്ക് അത്രനാള്‍ ജീവജലമേകിയിരുന്ന നര്‍മ്മദ ഗ്രാമത്തെയാകെ വിഴുങ്ങുന്നത് കാണാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അതിനും മുമ്പ് അവര്‍ അവിടെ നിന്നു പുറത്താക്കപ്പെട്ടിരുന്നു. തങ്ങളുടെ ഗ്രാമത്തിനും വര്‍ഷങ്ങളുടെ അധ്വാനത്തിനുമൊപ്പം മുങ്ങിത്തീരാനായിരുന്നു അവരുടെ തീരുമാനം.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=17048

സഖാവെ, ലാവലിനെതിരായ സമരത്തിനും ഈ ജനപിന്തുണയുണ്ടോ?


മനുഷ്യചങ്ങലയെക്കുറിച്ചു വര്‍ണ്ണിച്ച് ദേശാഭിമാനി വാര്‍ത്ത തുടങ്ങുന്നതിങ്ങനെ, “കരാറിന്റെ വിപത്തുപോലെ കറുത്തിരുണ്ട മാനത്തിനു കീഴെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ എണ്ണൂറോളം കിലോമീറ്റര്‍ ഇടമുറിയാതെ ഒത്തുചേര്‍ന്ന് കേരളത്തിന് പ്രതിരോധക്കോട്ട തീര്‍ത്തു. മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്തവിധം വിമര്‍ശകരുടെ നാവടച്ച് മനുഷ്യച്ചങ്ങല അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തോടെ യഥാര്‍ഥ്യമായി”

പാര്‍ട്ടി പത്രം പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയാലും ഒരു സംശയം ബാക്കിയുണ്ട്. പാര്‍ട്ടി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന എല്ലാ സമരങ്ങള്‍ക്കും ഈ ജനപങ്കാളിത്തം ഉറപ്പുണ്ടെന്ന് സഖാക്കള്‍ക്ക് പറയാനാകുമോ? പാര്‍ട്ടി രാഷ്‍‍ട്രീയപരമായും നിയമപരമായും ‘വൈദ്യശാസ്ത്രപരമായും’ നേരിട്ടുകൊണ്ടിരിക്കുന്ന ലാവലിന്‍ കേസിനെതിരെ ചങ്ങലതീര്‍ത്ത് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്താല്‍ എത്രക്കുണ്ടാവും ബഹുജനപങ്കാളിത്തം.

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=16945

Friday, October 2, 2009

എവിടെ ചുള്ളിക്കാട്?


നിക്കറിട്ടു നടക്കുന്ന പ്രായത്തില്‍ ചുള്ളിക്കമ്പ് ഒടിച്ചു നടക്കുന്നതിനു പകരം കവിതയാണ് ആ പയ്യന്‍
പൊടിച്ചു നടന്നത്. ആടുകളെ മേയ്ക്കുന്നതു പോലെ വാക്കുകളെ മേയ്ചു നടന്നതു കൊണ്ടു പിന്നീട് ഗുണമുണ്ടായി. പയ്യന്‍ രണ്ടിനമാണ് ഇനാമായി കിട്ടിയത്. ഒന്ന്, നൊസ്റ്റാള്‍ജിക്കായി
നല്ല നാട്ടു വിഭവങ്ങളൊക്കെച്ചേര്‍ത്ത് കവിതക്കഞ്ഞി ഉണ്ടാക്കാനാറിയുന്ന
കവയത്രി വിജയലക്ഷ്മിയെ. രണ്ട്, കാമ്പസിന്‍റെ സ്വന്തം കവിയെന്ന കവിതാപ്പട്ടം.
എഴുപതുകളിലും എന്‍പതുകളിലും തൊണ്ട പൊട്ടിപ്പാടി നടക്കുക ഒരു ശീലമാക്കിയിരുന്നു.
എഴുന്നു നില്‍ക്കുന്ന വാരിയെല്ലുകളും പടര്‍ന്നു കാടായി നില്‍ക്കുന്ന മുടിയും കൂടി ചേര്‍ന്നപ്പോള്‍ ചുള്ളിക്കാട് എന്ന പേര്‍ അന്വര്‍ത്ഥമാവുകയും ചെയ്തു. എവിടെ ജോണ്‍? എന്നു ചോദ്യമിട്ടപ്പോഴെല്ലാം
ആള്‍ക്കൂട്ടവും കൂടെ കുരവയിട്ട കാലം.
എന്നാല്‍ പിന്നീട് കാലം മാറി. കവിതയും കൂടെയുള്ളോരും മാറി. (കാടെവിടെ മക്കളേ, കൂടെയുള്ളോരെവിടെ മക്കളേ?…)ബാലചന്ദ്രന്‍ ചുള്ളിക്കാടും മാറി. (ഇടയ്ക്ക് മതവും മാറി. മതമേതായാലും കവിത നന്നായാല്‍ മതിയല്ലോ!)മലയാളത്തിലെ പ്രമുഖനായ കഥയെഴുത്തുകാരന്‍റെ കാലു പിടിച്ച് സീരിയലില്‍ ഒരു സെന്‍സേഷനല്‍ എന്‍ട്രി നടത്തുന്നിടത്ത് ചുള്ളിക്കാടന്‍ ജീവിതത്തിന്‍റെ രണ്ടാം എപ്പിസോഡ് തുടങ്ങുന്നു.
മുഴുവന്‍ വായിക്കുക >>>http://www.keralawatch.com/election2009/?p=15850

ലോഹപുരുഷന്‍റെ രാഷ്‍‍ട്രീയ വി ആര്‍ എസ്


സ്വന്തം അദ്ധ്വാനംകൊണ്ട് ബിജെപി എന്ന രാഷ്‍ട്രീയപാര്‍ട്ടിയെ ഒരു കര പറ്റിയ്ക്കാന്‍ അഹോരാത്രം മെനക്കെട്ട നേതാവാണ് അദ്വാനി. 1990ല്‍ ബിജെപി ഒരു രഥം പണിക്കഴിപ്പിച്ചപ്പോള്‍ അതിനകത്ത് ചാടിക്കയറി ഡ്രൈവ് ചെയ്യാനുളള ചങ്കൂറ്റം ഈ ലോഹമനുഷ്യന് മാത്രമേ ഉണ്ടായിരുന്നുളളു.

സംഘപരിവാര്‍ വൃദ്ധന്‍മാര്‍ അദ്വാനിയെ നോക്കി യെവന്‍ പുലിയാണെന്ന് മൊഴിഞ്ഞു. നാഗ്പൂരില്‍ ചിന്തന്‍ബൈഠക്കിന് കേറിച്ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഭാവി പ്രധാനമന്ത്രി വരുന്നു എന്ന അടക്കം പറച്ചിലും കേട്ടതോടുകൂടി തന്‍റെ രാജയോഗം തെളിഞ്ഞു എന്ന് അദ്വാനി മനസിലുറപ്പിച്ചതാണ്.

അങ്ങനെ പെട്ടെന്നുണ്ടായ വര്‍ദ്ധിത വീര്യത്തിലാണ് പളളി ഇടിച്ചുനിരത്താന്‍ കര്‍സേവ ചട്ടംകെട്ടിയത്. കേള്‍ക്കേണ്ട താമസം സാധിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഹിന്ദുത്വം വോട്ടായി ബാലറ്റ് പെട്ടിയില്‍ കുമിഞ്ഞുകൂടി പുറത്തേയ്ക്കൊഴുകുമെന്ന് അദ്വാനിയും സംഘപരിവാരങ്ങളും നാഴികയ്ക്ക് നാല്പതുവട്ടം സ്വപ്നം കാണുകകൂടി ചെയ്തു.
മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=16725

ഗാന്ധി കീ ജയ്


ഇപ്പോളിതാ ഒരു പേനക്കമ്പനിയാണ്‌ ഗാന്ധിജിയെ വില്‍ക്കുന്നത്‌. ദണ്‌ഡിയാത്രയെ ഓര്‍മ്മിക്കണമെന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിച്ചത്‌ മോണ്ട്‌ബ്ലാങ്ക്‌ പേനക്കമ്പനിയാണ്‌. വടിയും കുത്തി ഉപ്പു കുറുക്കാന്‍ പോയ ഗാന്ധി നിങ്ങളുടെ ഓര്‍മ്മത്തുമ്പിലായിരുന്നു ഇതുവരെയെങ്കില്‍ അതിതാ പേനത്തുമ്പിലെത്തി നില്‍ക്കുന്നു.

ദരിദ്ര നാരായണന്‍മാരുടെ ഉന്നമനത്തിനായി, യത്‌നിച്ച ഗാന്ധിജിയുടെ പേരിലിറങ്ങുന്ന പെന്നിന്‌ മോണ്ട്‌ ബ്ലാങ്ക്‌ ചില്ലറ വിലയായി നിര്‍ദേശിച്ചത്‌ ചില്ലറയല്ല.ആള്‍ ചില്ലറക്കാരനല്ലല്ലോ, അദ്ദേഹത്തിന്‍റ് വിലയിടിക്കാനാവുമോ? 14 ലക്ഷം രൂപ. ഗാന്ധിജി നൂറ്റ നൂലിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചരട് അടക്ക മാണത്രേ പേന പുറത്തുവരിക. ദണ്‌ഡിയാത്രയുടെ ദൈര്‍ഘ്യം 241 മൈലായിരുന്നല്ലോ. അതോര്‍മ്മിപ്പിക്കാന്‍ കമ്പനി 241 പേനകളാണിറക്കുക. ഈ 241 എണ്ണത്തിലും റോഡിയം പൂശിയ 18 ക്യാരറ്റ്‌ സ്വര്‍ണ നിബ്ബാണത്രെ. ഈ നിബിലാണ്‌ വടിയും കുത്തി ഗാന്ധി ജി നില്‍ക്കുക. സുവര്‍ണ്ണ ഗാന്ധി!

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=16788

Thursday, October 1, 2009

ഈ ദുരന്തത്തിനു മുന്നില്‍ വാക്കുകള്‍ നിശബ്ദമാവുന്നു, മരണം വാചാലവും











ഈ ദുരന്തത്തിനു മുന്നില്‍ വാക്കുകള്‍ നിശബ്ദമാവുന്നു, മരണം വാചാലവും

ചിത്രങ്ങളും വീഡിയോവും>>>>

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോവിനും >>>>

തേക്കടി ബോട്ടുദുരന്തം; മരണം 39





തേക്കടി: തേക്കടി ജലാശയത്തില്‍ എഴുപത്തിയെട്ട് പേരുമായി പോയ കെടിഡിസിയുടെ ബോട്ട് മറിഞ്ഞു. 39 മരണം സ്ഥിരീകരിച്ചു.മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. തമിഴ്നാട്ടിലെ കുംഭകോണത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശികളായ സിര്‍സിത്, ഭാര്യ സുശീല, ബന്ധു വിമല എന്നിവരാണ് ദുരന്തത്തിനിരയായ മലയാളികള്‍.

കാണാതായവര്‍ക്കുള്ള തിരച്ചില്‍ രാവിലെ ആരംഭിച്ചു. ദുരന്തസ്ഥലത്ത് നേവിയിലെ മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിയ്ക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് മലയാളികളുള്‍പ്പെടെയുളള 8 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൊച്ചിയില്‍നിന്നുള്ള നാവികസേനയുടെ 10 അംഗ മുങ്ങല്‍വിദഗ്ദ്ധ സംഘം സ്ഥലത്തെത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വായിക്കുക >>>>

Saturday, September 26, 2009

പോള്‍ ‘വധം’: പ്രതികള്‍ പ്രഭാവര്‍മ്മ, പിഎം മനോജ്, എന്‍ മാധവന്‍കുട്ടി


സെപ്തംബര്‍ 24നാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ സെബാസ്റ്റ്യന്‍ പോളിന് ചരമക്കുറിപ്പെഴുതുന്നത്. സെബാസ്റ്റ്യന്‍ പോളിനേയും മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്‍റേയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് വരുന്നുണ്ട് എന്നതിന്‍റെ സൂചന സെപ്തംബര്‍ 21ന് തന്നെ ശതമന്യു(പിഎം മനോജ്) ഉളളതുപറഞ്ഞാല്‍ എന്ന കോളത്തിലൂടെ നല്‍കിയിരുന്നു.

“ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്യന്‍ പോള്‍, രാംകുമാര്‍, ബാര്‍പീ ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്”..more>> http://www.keralawatch.com/election2009/?p=15853

പിണറായി വിജയനോട് കടുത്ത ഭാഷ ഉപയോഗിച്ചത് അവിവേകമായിപ്പോയി; സെബാസ്റ്റ്യന്‍ പോള്‍


പാര്‍ട്ടി ചാനലില്‍ ഒമ്പതു വര്‍ഷം സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിച്ച ‘മാധ്യമവിചാരം’ പരിപാടിക്ക് എന്തു സംഭവിച്ചു ? പാര്‍ട്ടിയുമായുളള ബന്ധം തുടരുമോ? പാര്‍ട്ടിക്കുളളില്‍ ആരാണ് തനിക്കെതിരെ കരുനീക്കുന്നത്… ? കേരളവാച്ച് പ്രതിനിധി ബോധുമായി സെബാസ്റ്റ്യാന്‍ പോള്‍ തറന്നു പറയുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം Keralawatch.com ല്‍ >>>http://www.keralawatch.com/election2009/?p=15869

Friday, September 25, 2009

ചന്ദ്രാഘോഷം മനോരമയിലെ ടാക്സും മാതൃഭൂമിയിലെ ഫാക്ടും (സെപ്തംബര്‍ 25)


ഫാക്ടുകളെക്കാള്‍ കൂടുതല്‍ ടാക്സിന് സാധ്യതയുളളതിനാല്‍ മലയാള മനോരമ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയ വാര്‍ത്തയെ പരമാവധി ആഘോഷിച്ചിരിക്കുന്നു. ഒന്നാം പേജിലെ വേഴാമ്പല്‍ മുതല്‍ കൈതപ്രത്തിന്‍റെ കവിതവരെ ഉഷാര്‍ . എങ്ങനെയാണ് ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് തെളിയിച്ചതെന്ന് ലളിതമായ ഭാഷയില്‍ പറഞ്ഞിരിക്കുന്ന പത്രവും മലയാള മനോരമയാണ്.

“ചന്ദ്രനില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം സ്പെക്ട്രോമീറ്ററില്‍ പരിശോധിച്ചു. സാധാരണ പ്രകാശത്തില്‍ കാണപ്പെടുന്ന ചില ഇന്‍ഫ്രാറെഡ് വേവ്‍‍ലെങ്ത് ഇതില്‍ അപ്രത്യക്ഷമായി കണ്ടു. ചന്ദ്രോപരിതലത്തിലെ ജലതന്മാത്ര ആഗിരണം ചെയ്ത തരംഗങ്ങളാണ് കാണാതായതെന്ന് പരിശോധനയില്‍ വ്യക്തമായി” മലയാള മനോരമ

സെപ്തംബര്‍ 24ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് നാസ ചന്ദ്രനില്‍ വെളളത്തിന്‍റെ സാന്നിധ്യം നാസ സ്ഥിരീകരിക്കുന്നത്. രാവിലെ മുതല്‍ വാര്‍ത്ത വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഇത്രയും നേരം വൈകിയതിന്‍റെ ക്ഷീണം മനോരമയും മാതൃഭൂമിയും ഒഴികെയുളള എല്ലാ പത്രങ്ങളിലുമുണ്ട്.

Thursday, September 24, 2009

മുല്ലപ്പെരിയാര്‍, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന തമിഴ്നാട്













1988
ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി മൂന്നിനു മുകളിലായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചറിഞ്ഞു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌.

ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി.

മുഴുവന്‍ വായിക്കാന്‍ >>>>http://www.keralawatch.com/election2009/?p=14892

ചെലവു ചുരുക്കല്‍ മകാമകം










അരശിയന്‍

രള്‍ച്ചയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് നട്ടം തിരിയാന്‍ പോകുന്ന ജനങ്ങള്‍ക്ക് അത്താണിയാവാന്‍ ഇന്ന് ഇന്ത്യയില്‍ കെല്‍പ്പുളള ഒരേയോരു പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‍റെ മുഖമുദ്ര തന്നെ ജനസേവനമാണ്. സേവിച്ച് സേവിച്ച് ജനങ്ങള്‍ക്ക് സേവനം അസഹ്യമാകുന്നതുവരെ പ്രസ്തുത പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും. സേവന മഹോത്സവസമിതിയുടെ നിലവിലുളള പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മന്‍‍‍മോഹന്‍സിംഗാണ്.

സേവനത്തിന്‍റെ ആക്കം കുറയുമ്പോള്‍ മന്‍‍‍മോഹനെ കണ്ണുരുട്ടി കാണിക്കാനും ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരേയും യഥാര്‍ത്ഥ ഗാന്ധിയന്‍മാരാക്കി മാറ്റാനും വേണ്ടി ജന്‍പഥ് പത്തില്‍ മാഡമുളളപ്പോള്‍ സംഗതികളെല്ലാം അതിന്‍റെ വഴിക്കുവരും എന്നുളളത് അച്ചട്ടാണ്. തുച്ഛമായ ആയിരം കോടിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവ് ഒതുക്കിയതും ജനസേവന മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=15660

ഇതിഹാസങ്ങളുടെ ഖസാക്ക്










ങ്ങനെ ഒരു നട്ടുച്ച നേരത്താണ് ഞങ്ങള്‍ ഖസാക്കിലെത്തിയത്. ഖസാക്കിലെ കരിമ്പനകളെല്ലാം കിഴക്കന്‍ കാറ്റിനെ കാതോര്‍ത്തു നില്‍ക്കുകയാണ്. ഇന്നലെ പെയ്ത മഴയുടെ മാറാല വയലുകള്‍ക്കുമീതെ തിളങ്ങി നില്‍പ്പുണ്ട്. ചൂടുകൂടി വരുന്നു. എങ്കിലും മനസ്സുതണുപ്പിക്കുന്ന കാഴ്ച്ചകളാണ് നാട്ടുവഴികളില്‍. ചളിനിറഞ്ഞ മണ്‍പാതയിലൂടെ മുന്നോട്ടു നടന്നു. ചുറ്റും നോക്കെത്താദൂരത്തോളം പച്ചയുടെ വേലിയേറ്റമാണ്.

വഴിയിലെ കുഞ്ഞു പാലത്തിനുചുവട്ടിലെ ഇത്തിരിവെളളത്തില്‍ താറാവുകൂട്ടം കളിച്ചുതിമിര്‍ക്കുകയാണ്. മണ്‍ വഴികളില്‍ നിന്ന് പതിയേ വയല്‍ വരമ്പിലേക്കിറങ്ങി. അങ്ങ് ദൂരെ വിശാലമായ പാടത്തിനുമപ്പുറത്ത് കുന്നിറങ്ങി വരുന്ന മഴ മേഘങ്ങള്‍ . ആ വയല്‍ ‍ഞരമ്പുകളിലൂടെ രവിയുടെ ഏകാധ്യാപക വിദ്യാലയം ലക്ഷ്യമാകകി നടന്നു...

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=14432

പിണറായിക്ക് വെര്‍ട്ടിഗോ?







1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.

ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.

മുഴുവന്‍ വായിക്കാന്‍ >>> http://www.keralawatch.com/election2009/?p=15544

Wednesday, September 23, 2009

വിഎസ്, ഇവര്‍ നെക്സലേറ്റുകളല്ല


ഭൂപരിഷ്ക്കരണത്തിനുശേഷവും റോഡ് തോട് കനാല്‍ പുറമ്പോക്കുകളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ഒരു ജനതയുടെ ഭൂമിക്കുവേണ്ടിയുളള ആര്‍പ്പുവിളികളാണ് ഇന്ന് ചെങ്ങറയില്‍ നിന്ന് കേള്‍ക്കുന്നത്. ഒന്നുകില്‍ മണ്ണ് അല്ലെങ്കില്‍ മരണം, ഇപ്പോള്‍ ചെങ്ങറയില്‍ നിന്നുയരുന്ന മുദ്രാവാക്യമിതാണ്. എന്നാല്‍ അപ്പോഴേക്കും ഏകെജിയുടെ പാര്‍ട്ടി അവര്‍‍‍ക്കെതിരായി മാറിയിരുന്നു. മണ്ണിനുവേണ്ടി സമരം ചെയ്യുന്ന ചെങ്ങറയിലെ സമരക്കാരെ ഓടിച്ചിട്ട് പട്ടിയെ പോലെ തല്ലാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും മടിയില്ലാത്ത മാടമ്പിമാരെപോലെ ആയിരിക്കുന്നു ഏകെജി വളര്‍ത്തിയ പാര്‍ട്ടി.ഭൂസമരങ്ങളിലൂടെയും കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും വളര്‍ന്നു വന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും ചെങ്ങറ സമരക്കാരെ നെക്സലുകളെന്നും മോഷ്ട്ടാക്കളെന്നും ആക്ഷേപിക്കുന്നു.

എന്തുകൊണ്ട് ഇങ്ങനെ? വലിയ വിദ്യാഭ്യാസമില്ലാത്ത, ഒരു രാഷ്‍‍ട്രീയ പാര്‍ട്ടിയുടേയും വാലോ തലയോ ആകാതെ ഒരു ളാഹ ഗോപാലന്‍ നയിക്കുന്ന പ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും ജനപിന്തുണ കിട്ടി. ചെങ്ങറയിലെ റബര്‍എസ്റ്റേറ്റുകളിലെ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍‍‍കൊണ്ടുണ്ടാക്കിയ കൂരകളില്‍ ഇവര്‍‍ക്കെങ്ങനെ രണ്ടു വര്‍‍ഷം സമരവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞു? ചെങ്ങറ സമരഭൂമിയിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജീവിച്ചത്? ഇതറിയാന്‍ മുന്‍ വിധികളില്ലാത്ത അന്വേഷണമാണ് കേരളാ വാച്ച് നടത്തിയത്.

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=11142&page=3

വീരനും മാതൃഭൂമിയും യുഡിഎഫില്‍ ഒപ്പിട്ടു

സുബിന്‍
രുപത്തേഴു വര്‍ഷം നീണ്ട ഇടതു മുന്നണി ബന്ധം അവസാനിപ്പിച്ച് ജനതാദള്‍ വീരന്‍ പക്ഷം വലതുമുന്നണിയില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. “കെ.എം. മാണിക്കും എം.വി. രാഘവനും അടുത്തുള്ള കസേരയില്‍ അവര്‍ എം.പി. വീരേന്ദ്രകുമാറിനെ ആനയിച്ചിരുത്തി. തുടര്‍ന്ന്‌ യു.ഡി.എഫിന്റെ ഭാഗമാകുന്ന ചരിത്രരേഖയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഒപ്പുവച്ചപ്പോള്‍ ഹാളില്‍ വീണ്ടും കരഘോഷമുയര്‍ന്നു” ഇങ്ങനെയൊക്കെയാണ് മാതൃഭൂമി സംഭവത്തെ വിശദീകരിച്ചിരിക്കുന്നത്.

വീരന്‍പക്ഷം യുഡിഎഫില്‍ ഒപ്പിട്ടു കയറിയതിനുശേഷം ആദ്യ വെടി പൊട്ടിച്ചത്കോണ്‍ഗ്രസ് നേതാവായ കെകെ രാമചന്ദ്രന്‍ മാസ്റ്ററാണ് . വീരേന്ദ്രകുമാര്‍ ജനതാദളിന് ഹോംഗ്രൗണ്ടായ വയനാട്ടില്‍ പോലും 2000 മുതല്‍ 3000 വോട്ടുകള്‍ മാത്രമേ ഉളളൂ എന്നാണ് അദ്ദേഹം ഉന്നയിച്ച ചെറുതല്ലാത്ത ആരോപണം.(2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ് കുമാര്‍ കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ 1841വോട്ടുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു എന്നത് വേറെ കാര്യം)

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=15395

സെക്കുലറായ തങ്ങളും ചില യാഥാര്‍ത്ഥ്യങ്ങളും..


രണശേഷം പുകഴ്ത്തലുകള്‍ കൊണ്ട് മൂടുന്നത് സ്വാഭാവികം. എന്നാല്‍ ശിഹാബ് തങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത് തികച്ചും രസാവഹം തന്നെ. മലയാളം മാധ്യമങ്ങളും രാഷ്ടീയ തൊഴിലാളികളും ഒരുപോലെ തങ്ങളെ ലോകം കണ്ടതില്‍ വച്ച് എറ്റവും വലിയ സെക്കുലറിസ്റ്റ് അപ്പോസ്തലന്‍ നിര്യാതനായത് പോലെയാണ് ചിത്രീകരിച്ചത്. ഇതിന് എടുത്തുകാട്ടുന്നതോ, ബാബറി മസ്ജിദ് സംഭവത്തിനുശേഷം ലീഗ് കാണിച്ചതായ് ആരോപിക്കപ്പെടുന്ന സംയമനവും.
മാധ്യമം ലേഖനത്തില്‍ തങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണപിളള എഴുതിയ ലേഖനത്തില്‍ ബാബറി മസ്ജിദ്ദിനുശേഷം കേരളം മതേതരത്വത്തിന്‍റെ പച്ചതുരുത്തായ് നിലകൊണ്ടത് മുസ്ലീം സമുദായം തങ്ങളുടെ ആഹ്വാനം ചെവിക്കൊണ്ടതു കൊണ്ടാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.

മുഴുവന്‍ വായിക്കുക >>>> http://www.keralawatch.com/election2009/?p=12099

അമ്മാ, തമ്പി തൂങ്കറേ..


നന്ദന്‍ മണിരത്‌നത്തെ ആദ്യമായി കാണുന്നത് കോയമ്പത്തൂരില്‍ നടന്ന സി.പി.ഐ (എം) ന്‍റെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലായിരുന്നു. ചുവന്ന കുപ്പായം ധരിച്ച പാര്‍ട്ടി വൊളണ്ടിയര്‍മാര്‍ക്കിടയില്‍ സുന്ദരനും മിതഭാഷിയും പൊതുവില്‍ ലജ്ജാലുവുമായ ആ പതിനേഴുകാരന്‍ വേറിട്ടു നിന്നു.

തമിഴ് സിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ സംവിധായകന്‍ മണിരത്‌നത്തിന്‍റെയും അനുപമ നടി സുഹാസിനിയുടേയും ഏക പുത്രനായതിനാല്‍ തുടക്കം മുതല്‍ തന്നെ ഈ പ്ലസ് ടു വിദ്യാര്‍ത്ഥി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ തുടങ്ങിയിരുന്നു. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാന്‍ ഓടി നടക്കുന്ന നിരവധി സാദാ വോളണ്ടിയര്‍മാരില്‍ ഒരാളായി മണിരത്‌നത്തിന്‍റെയും സുഹാസിനിയുടേയും മകന്‍ മാറിയത് പലര്‍ക്കും അത്യത്ഭുതമായിരുന്നു....
മുഴുവന്‍ വായിക്കുക>>>>http://www.keralawatch.com/election2009/?p=14512

Tuesday, September 22, 2009

മാധ്യമവിമര്‍ശനം,മണ്ണാങ്കട്ട !










കെ.എ ഷാജി

സമീപകാലം വരെ കേരളത്തിലെ പ്രമുഖ മാധ്യമ വിമര്‍ശകര്‍ തകര്‍പ്പന്‍ സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്നു. മാധ്യമ സദാചാരത്തിന്‍റെ ആപ്‌തവാക്യങ്ങള്‍ പേനയില്‍ സള്‍ഫ്യൂരിക് ആസിഡ് നിറച്ചെഴുതി അവര്‍ സൂപ്പര്‍ താരങ്ങളുടെ ചുണ്ടുകളില്‍ വച്ചു കൊടുക്കും. താരം അതെല്ലാം ഒറ്റ ശ്വാസത്തില്‍ കുത്തഴിഞ്ഞ മാധ്യമ സമീപനങ്ങളുടെ പ്രണേതാവായി രംഗത്തെത്തുന്ന നടന്‍റെ മുഖത്ത് നോക്കി അലറി വിളിക്കും. അങ്ങനെ കഥയെഴുതിയ ചിലരെല്ലാം പിന്നീട് ഭൂമാഫിയകളുടേയും വെറുക്കപ്പെട്ടവരുടേയും ഇതര നിക്ഷിപ്‌ത താത്‌പര്യക്കാരുടേയുമെല്ലാം പിണിയാളുകളായി മാറി എന്നത് ഇവിടെ തത്‌ക്കാലം മറന്നുകളയാം >>>> മുഴുവന്‍ വായിക്കുക http://www.keralawatch.com/election2009/?p=14471
ഉടന്‍ വരുന്നൂ....