Friday, September 25, 2009

ചന്ദ്രാഘോഷം മനോരമയിലെ ടാക്സും മാതൃഭൂമിയിലെ ഫാക്ടും (സെപ്തംബര്‍ 25)


ഫാക്ടുകളെക്കാള്‍ കൂടുതല്‍ ടാക്സിന് സാധ്യതയുളളതിനാല്‍ മലയാള മനോരമ ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയ വാര്‍ത്തയെ പരമാവധി ആഘോഷിച്ചിരിക്കുന്നു. ഒന്നാം പേജിലെ വേഴാമ്പല്‍ മുതല്‍ കൈതപ്രത്തിന്‍റെ കവിതവരെ ഉഷാര്‍ . എങ്ങനെയാണ് ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് തെളിയിച്ചതെന്ന് ലളിതമായ ഭാഷയില്‍ പറഞ്ഞിരിക്കുന്ന പത്രവും മലയാള മനോരമയാണ്.

“ചന്ദ്രനില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം സ്പെക്ട്രോമീറ്ററില്‍ പരിശോധിച്ചു. സാധാരണ പ്രകാശത്തില്‍ കാണപ്പെടുന്ന ചില ഇന്‍ഫ്രാറെഡ് വേവ്‍‍ലെങ്ത് ഇതില്‍ അപ്രത്യക്ഷമായി കണ്ടു. ചന്ദ്രോപരിതലത്തിലെ ജലതന്മാത്ര ആഗിരണം ചെയ്ത തരംഗങ്ങളാണ് കാണാതായതെന്ന് പരിശോധനയില്‍ വ്യക്തമായി” മലയാള മനോരമ

സെപ്തംബര്‍ 24ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെയാണ് നാസ ചന്ദ്രനില്‍ വെളളത്തിന്‍റെ സാന്നിധ്യം നാസ സ്ഥിരീകരിക്കുന്നത്. രാവിലെ മുതല്‍ വാര്‍ത്ത വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ഇത്രയും നേരം വൈകിയതിന്‍റെ ക്ഷീണം മനോരമയും മാതൃഭൂമിയും ഒഴികെയുളള എല്ലാ പത്രങ്ങളിലുമുണ്ട്.

No comments:

Post a Comment