Wednesday, September 23, 2009

വിഎസ്, ഇവര്‍ നെക്സലേറ്റുകളല്ല


ഭൂപരിഷ്ക്കരണത്തിനുശേഷവും റോഡ് തോട് കനാല്‍ പുറമ്പോക്കുകളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ഒരു ജനതയുടെ ഭൂമിക്കുവേണ്ടിയുളള ആര്‍പ്പുവിളികളാണ് ഇന്ന് ചെങ്ങറയില്‍ നിന്ന് കേള്‍ക്കുന്നത്. ഒന്നുകില്‍ മണ്ണ് അല്ലെങ്കില്‍ മരണം, ഇപ്പോള്‍ ചെങ്ങറയില്‍ നിന്നുയരുന്ന മുദ്രാവാക്യമിതാണ്. എന്നാല്‍ അപ്പോഴേക്കും ഏകെജിയുടെ പാര്‍ട്ടി അവര്‍‍‍ക്കെതിരായി മാറിയിരുന്നു. മണ്ണിനുവേണ്ടി സമരം ചെയ്യുന്ന ചെങ്ങറയിലെ സമരക്കാരെ ഓടിച്ചിട്ട് പട്ടിയെ പോലെ തല്ലാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും മടിയില്ലാത്ത മാടമ്പിമാരെപോലെ ആയിരിക്കുന്നു ഏകെജി വളര്‍ത്തിയ പാര്‍ട്ടി.ഭൂസമരങ്ങളിലൂടെയും കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും വളര്‍ന്നു വന്ന കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും ചെങ്ങറ സമരക്കാരെ നെക്സലുകളെന്നും മോഷ്ട്ടാക്കളെന്നും ആക്ഷേപിക്കുന്നു.

എന്തുകൊണ്ട് ഇങ്ങനെ? വലിയ വിദ്യാഭ്യാസമില്ലാത്ത, ഒരു രാഷ്‍‍ട്രീയ പാര്‍ട്ടിയുടേയും വാലോ തലയോ ആകാതെ ഒരു ളാഹ ഗോപാലന്‍ നയിക്കുന്ന പ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും ജനപിന്തുണ കിട്ടി. ചെങ്ങറയിലെ റബര്‍എസ്റ്റേറ്റുകളിലെ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍‍‍കൊണ്ടുണ്ടാക്കിയ കൂരകളില്‍ ഇവര്‍‍ക്കെങ്ങനെ രണ്ടു വര്‍‍ഷം സമരവുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞു? ചെങ്ങറ സമരഭൂമിയിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ജീവിച്ചത്? ഇതറിയാന്‍ മുന്‍ വിധികളില്ലാത്ത അന്വേഷണമാണ് കേരളാ വാച്ച് നടത്തിയത്.

മുഴുവന്‍ വായിക്കുക >>>>http://www.keralawatch.com/election2009/?p=11142&page=3

No comments:

Post a Comment